ബംഗ്ലാദേശ് ആഭ്യന്തര കലാപം: വിവാദമായ ജോലി സംവരണം ഒഴിവാക്കി സുപ്രീം കോടതി

പുതിയ ഉത്തരവ് പ്രകാരം സർക്കാർ ജോലികളിൽ 93 ശതമാനവും മെറിറ്റ് അടിസ്ഥാനത്തിലായിരിക്കും
ബംഗ്ലാദേശ് ആഭ്യന്തര കലാപം
ബംഗ്ലാദേശ് ആഭ്യന്തര കലാപം
Updated on

ധാക്ക: ബംഗ്ലാദേശിലെ ആഭ്യന്തര കലാപം രൂക്ഷമായതോടെ സർക്കാർ ജോലികളിലെ സംവരണത്തിൽ മാറ്റം വരുത്തി സുപ്രീം കോടതി. പുതിയ ഉത്തരവ് പ്രകാരം സർക്കാർ ജോലികളിൽ 93 ശതമാനവും മെറിറ്റ് അടിസ്ഥാനത്തിലും ബാക്കിയുള്ള 7 ശതമാനത്തിൽ മറ്റ് സംവരണങ്ങൾക്കൊപ്പം മാത്രമേ ബംഗ്ലാദേശ് സ്വാതന്ത്ര്യ സമര സേനാനികളുടെ ബന്ധുക്കൾക്കുള്ള സംവരണവും ഉണ്ടാകൂ. സർക്കാർ ജോലികളിൽ 30 ശതമാനവും സ്വാതന്ത്ര്യ സമര സേനാനികളുടെ ബന്ധുക്കൾക്കായി സംവരണം ചെയ്തു കൊണ്ടുള്ള നിയമത്തിനെതിരേ വിദ്യാർഥികൾ നടത്തിയ പ്രതിഷേധമാണ് നൂറു കണക്കിന് പേരുടെ മരണത്തിനിടയാക്കിയ കലാപമായി മാറിയിരിക്കുന്നത്.

മരണസംഖ്യ എത്രയാണെന്ന് ബംഗ്ലാദേശ് സർക്കാർ ഇനിയും ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ല. വിവിധയിടങ്ങളിൽ പൊലീസും പ്രക്ഷോഭകാരികളും തമ്മിൽ സംഘർഷം കനത്തതോടെയാണ് കോടതി സംവരണം പിൻവലിച്ചത്.

Trending

No stories found.

Latest News

No stories found.