എഐ യുദ്ധമുറകളുമായി ഇസ്രയേൽ

ദ ഗോസ്പൽ ആൻഡ് ലാവെൻഡർ-ലോകത്തിലെ ആദ്യത്തെ വാർ എഐ സിസ്റ്റങ്ങൾ
AI WAR ROOM ISRAEL
ഇസ്രയേലിന്‍റെ എഐ വാർ റൂംNIR ELIAS
Updated on

കഴിഞ്ഞ ഒക്റ്റോബർ ഏഴിനുണ്ടായ ഹമാസ് ആക്രമണത്തെ തുടർന്ന് ലോകത്താദ്യമായി എ ഐ യുദ്ധമുറകളുമായി മുന്നേറുകയാണ് ഇസ്രയേൽ. ദ ഗോസ്പൽ എന്നാണ് എഐ സിസ്റ്റങ്ങളിൽ ഒന്നിന് ഇസ്രയേൽ പേരിട്ടിരിക്കുന്നത്.

ഹമാസിന്‍റെ മുഖ്യ നേതാക്കളെ തെരഞ്ഞു പിടിച്ചു കൊല്ലുന്നതിൽ എ ഐ നിർദേശങ്ങൾ മുഖ്യ പങ്കാണ് വഹിച്ചത്. സ്കൂളുകളിലും ബങ്കറുകളിലും ആശുപത്രികളുടെ ഉള്ളിലെ തുരങ്കങ്ങളിലും ഒളിച്ചിരുന്ന് ഇസ്രയേലിനെതിരെ യുദ്ധത്തിന് ഒരുങ്ങുമ്പോൾ തന്നെ പല മുഖ്യ ഹമാസ് നേതാക്കളും കൊല്ലപ്പെടാൻ ഇടയായത് ഈ എ ഐ സഹായം മൂലമാണ്. ആരെയാണ് വധിക്കേണ്ടത് എന്ന് തീരുമാനിക്കുന്നതിന് എ ഐ നിർദേശങ്ങൾ സഹായകമാകുന്നു.

ഹമാസ് തീവ്രവാദികൾ ഒളിച്ചിരിക്കുന്ന കെട്ടിടങ്ങളെ ദി ഗോസ്പൽ എന്ന എ ഐ സിസ്റ്റം അടയാളപ്പെടുത്തി കൊടുക്കും. ഇങ്ങനെയാണ് പലസ്തീനിൽ ഒരു സ്കൂളിൽ നൂറോളം പേർ കൊല്ലപ്പെടാനിടയായത്. അതു കുട്ടികൾ ആയിരുന്നില്ല, മറിച്ച് പ്രവർത്തന രഹിതമായിരുന്ന ആ സ്കൂൾ തീവ്രവാദികളുടെ താവളമായിരുന്നു. നിരവധി തീവ്രവാദികൾ ആ സ്കൂളിലേക്ക് വരുന്നതും പോകുന്നതും ദി ഗോസ്പൽ സിസ്റ്റം അടയാളപ്പെടുത്തിയതിനെ തുടർ‌ന്നാണ് ഇസ്രയേൽ അക്രമണം നടത്തിയത്.

മുഖ്യ തീവ്രവാദികളെ കുറിച്ചുള്ള വിവരങ്ങൾ നൽകുന്നത് ഈ മേഖലയിൽ പരിശീലനം ലഭിച്ച "ലാവെൻഡർ" എന്ന എഐ സിസ്റ്റമാണ്. ഈ സിസ്റ്റം ഗാസയിലെ മിക്കവാറും എല്ലാവരേയും കുറിച്ചുള്ള നിരീക്ഷണ ഡാറ്റയിലൂടെ - ഫോട്ടോകൾ മുതൽ ഫോൺ കോൺടാക്റ്റുകൾ വരെയും - ഓരോ വ്യക്തിയും തീവ്രവാദിയാകാനുള്ള സാധ്യതയെ വരെയും വിലയിരുത്തി വിവരങ്ങൾ അറിയിക്കുന്നു.

അച്ഛൻ എവിടെ?

ഈ കോഡ് ഉപയോഗിച്ചാണ് മുഖ്യ തീവ്രവാദികളെ അവരുടെ വീടുകളിൽ ആയിരിക്കുമ്പോൾ തന്നെ കണ്ടെത്തി ഇസ്രയേലി സൈന്യത്തെ അറിയിക്കാൻ എ ഐ യുദ്ധത്തിൽ ഇസ്രയേൽ ഉപയോഗിക്കുന്നത്.

എഐ ഉപയോഗിച്ചുള്ള യുദ്ധത്തിലൂടെ സാധാരണക്കാരായ പൗരന്മാരുടെ ജീവഹാനി കുറയ്ക്കാൻ സാധിച്ചതായിട്ടാണ് ഇസ്രയേൽ ഇന്‍റലിജൻസ് റിപ്പോർട്ട്. ഇപ്പോഴത്തെ ഇസ്രയേൽ പലസ്തീൻ യുദ്ധത്തിൽ മുഖ്യ പങ്ക് ഇസ്രയേലിന്‍റെ എഐ ലാവൻഡറിനാണ് എന്ന് ഒരു ഇസ്രയേലി ഇന്‍റലിജൻസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.

Trending

No stories found.

Latest News

No stories found.