യുഎസ് വിദേശകാര്യ മാസിക 'ഫോറിന്‍ പോളിസി' പറയുന്നു, ഇന്ത്യ മധ്യപൂർവ മേഖലയിലെ സുപ്രധാന സാന്നിധ്യം

പുതിയ ബഹുധ്രുവത്വത്തിൽ നിന്ന് പ്രയോജനം നേടാൻ ഇന്ത്യയുമായുള്ള ബന്ധത്തില്‍ മറ്റു രാജ്യങ്ങള്‍ക്ക് സാധിക്കും.
യുഎസ് വിദേശകാര്യ മാസിക 'ഫോറിന്‍ പോളിസി' പറയുന്നു,
ഇന്ത്യ മധ്യപൂർവ മേഖലയിലെ സുപ്രധാന സാന്നിധ്യം
Updated on

ഏതാനും വർഷങ്ങൾക്കിടെ ഇന്ത്യ മധ്യപൂർവ മേഖലയിലെ സുപ്രധാന സാന്നിധ്യമായി മാറിയെന്ന് അമെരിക്കയിലെ പ്രശസ്ത വിദേശകാര്യ മാസികയായ "ഫോറിന്‍ പോളിസി'യില്‍ പ്രസിദ്ധീകരിച്ച ലേഖനം. മേഖലയിലെ ഭൗമരാഷ്‌ട്രീയ കാര്യങ്ങളിലെ രസകരമായ മാറ്റമാണിതെന്ന് ഇതില്‍ പറയുന്നു.

ഇസ്രയേല്‍, സൗദി അറേബ്യ, യുഎഇ എന്നിവയുള്‍പ്പെടെ മേഖലയിലെ പ്രധാന രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ആഴമേറിയതും വളരുന്നതുമായ ബന്ധത്തെക്കുറിച്ച് ലേഖനം ചൂണ്ടിക്കാട്ടുന്നു. ഈ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം മാറുന്ന ലോകക്രമത്തെ പ്രതിഫലിപ്പിക്കുന്നു. പുതിയ ബഹുധ്രുവത്വത്തിൽ നിന്ന് പ്രയോജനം നേടാൻ ഇന്ത്യയുമായുള്ള ബന്ധത്തില്‍ മറ്റു രാജ്യങ്ങള്‍ക്ക് സാധിക്കും.

ഈ കാര്യത്തില്‍ അമെരിക്കയ്ക്ക് ഒന്നും ചെയ്യാനില്ലെന്നും, അതോടൊപ്പം പ്രത്യേകിച്ച് നേട്ടങ്ങളൊന്നും അവകാശപ്പെടാനില്ലെന്നും ലേഖകനായ സ്റ്റീവന്‍ എ. കുക്ക് പറയുന്നു. മധ്യപൂർവ മേഖലയിലെ അമെരിക്കയുടെ പങ്കാളികള്‍ അമെരിക്കയ്ക്കു പകരക്കാരെ ആ സ്ഥാനത്തേക്കു തേടുന്നുവെങ്കില്‍ ഇന്ത്യ മികച്ച തെരഞ്ഞെടുപ്പാണ്. മേഖലയിലെ എതിരാളികളില്ലാത്ത വലിയ ശക്തിയായി അമെരിക്ക നിലനിന്നിരുന്ന കാലം അവസാനിച്ചു. ഇന്ത്യ ഈ മേഖലയില്‍ തങ്ങളുടെ സാന്നിധ്യം വര്‍ധിപ്പിക്കുന്നതിനാൽ ആ സ്ഥാനത്തേക്ക് ഒരിക്കലും റഷ്യയോ ചൈനയോ കടന്നുകയറില്ല.

10 വര്‍ഷം മുന്‍പ് താൻ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ഇന്ത്യയ്ക്കു മധ്യപൂർവ മേഖലയിൽ വലിയ താത്പര്യം ഇല്ലായിരുന്നു, എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറിയിരിക്കുന്നു- സ്റ്റീവന്‍ കുക്ക് പറയുന്നു. അമെരിക്കന്‍ ഉദ്യോഗസ്ഥരും നിരീക്ഷകരും ചൈന മധ്യപൂർവ മേഖലയില്‍ നടത്തിയിരുന്ന എല്ലാ നീക്കങ്ങളേയും സംശയത്തോടെയാണു നോക്കിയിരുന്നത്. എന്നാല്‍, ഇപ്പോള്‍ ഇന്ത്യയുടെ ഈ മേഖലയിലെ സാന്നിധ്യത്തെ രസകരമായ ഭൗമരാഷ്‌ട്രീയ മാറ്റമായാണ് അമെരിക്ക നോക്കിക്കാണുന്നത്.

ഗള്‍ഫ് മേഖലയിലെ കാര്യങ്ങള്‍ പരിശോധിക്കുകയാണെങ്കില്‍ യുഎഇ, സൗദി അറേബ്യ പോലുള്ള രാജ്യങ്ങള്‍ ഇന്ത്യയുമായുള്ള സഹകരണം മെച്ചപ്പെടുത്താനുള്ള തീവ്രശ്രമമാണ് നടത്തുന്നത്. ഇതു സുപ്രധാന മാറ്റമാണ്. കാരണം ഇരുരാജ്യങ്ങളും, പ്രത്യേകിച്ച് സൗദി അറേബ്യ, വളരെക്കാലമായി പാകിസ്ഥാനുമായി ചേര്‍ന്നു നില്‍ക്കുന്നതായിരുന്നു. ഇപ്പോള്‍ ഇന്ത്യയുമായി കൂടുതല്‍ അടുത്തുനില്‍ക്കാനുള്ള തീരുമാനത്തിനു പിന്നിലുള്ളത് ഇസ്‌ലാമിക തീവ്രവാദത്തിനെതിരെ പോരാടുക എന്ന പൊതുതാത്പര്യമാണ്. സാമ്പത്തിക മേഖലയിലും ഇരുരാജ്യങ്ങൾ തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുകയാണ്. ഇതിന് ഉദാഹരണമായി ഇരുരാജ്യങ്ങള്‍ക്കും ഇന്ത്യയുമായുള്ള സാമ്പത്തിക സഹകരണത്തെക്കുറിച്ചു ലേഖനത്തില്‍ പറയുന്നു.

ഇസ്രയേലുമായുള്ള ഇന്ത്യയുടെ ബന്ധം മേഖലയിലെ മറ്റേതു രാജ്യത്തോടുമുള്ളതിനേക്കാള്‍ ദൃഢമാണ്. ഇന്ത്യ- ഇസ്രയേല്‍ ബന്ധം വളരെ വേഗത്തില്‍ പ്രതിരോധം ഉള്‍പ്പെടെയുള്ള മേഖലകളിലെ സഹകരണത്തിലേക്കെത്തി. ഇത് സംഭവിച്ചത് 2017ല്‍ ഇന്ത്യന്‍ രാഷ്‌ട്രത്തലവന്‍ എന്ന നിലയിലുള്ള ഒരു നേതാവിന്‍റെ ആദ്യ ഇസ്രയേല്‍ സന്ദര്‍ശനത്തിന് നരേന്ദ്ര മോദി എത്തുകയും ഒരു വര്‍ഷത്തിന് ശേഷം ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇന്ത്യ സന്ദര്‍ശിക്കുകയും ചെയ്തതിനു ശേഷമാണ്.

മുന്‍പ് ഇന്ത്യയുടെ വ്യവസായ രംഗത്തുള്ളവര്‍ക്ക് ഇസ്രയേലില്‍ നിക്ഷേപം നടത്താന്‍ വലിയ താത്പര്യമില്ലായിരുന്നു. അതിന് കാരണം ഇസ്രയേലിലെ ചെറുകിട വിപണിയും ഒപ്പം ഇന്ത്യയ്ക്ക് രാഷ്‌ട്രീയ കാരണങ്ങളാല്‍ നിലനിന്നിരുന്ന ചില എതിര്‍പ്പുകളുമാണ്. എന്നാല്‍ ഇതിപ്പോള്‍ മാറ്റത്തിന്‍റെ പാതയിലാണ്. 2022ല്‍ ഇന്ത്യയിലെ അദാനി ഗ്രൂപ്പും ഇസ്രയേലിലെ പങ്കാളികളും ചേര്‍ന്ന് 1.2 ബില്യണ്‍ അമെരിക്കന്‍ ഡോളറിന് ഹൈഫ തുറമുഖത്തിന്‍റെ ടെന്‍ഡർ സ്വന്തമാക്കിയിരുന്നു. അതോടൊപ്പം ഇന്ത്യ - ഇസ്രയേല്‍ സൗജന്യ വ്യാപാര കരാറിന്‍റെ ചര്‍ച്ചകളും പുരോഗമിക്കുകയാണ്.

ഇന്ത്യയുടെ ഇസ്രയേലുമായുള്ള ബന്ധം സങ്കീര്‍ണവുമാണ്. പലസ്തീനെ പിന്തുണയ്ക്കുന്ന നിലപാടില്‍ നിന്ന് ഇന്ത്യ പിന്നോട്ടുപോയിട്ടില്ല. അതോടൊപ്പം ഇറാനുമായും ഇന്ത്യയ്ക്കു നല്ല ബന്ധമുണ്ട്. ഇറാനില്‍ നിന്ന് ഇന്ത്യ വലിയ അളവില്‍ എണ്ണ വാങ്ങുന്നുമുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്തിടെ സമാപിച്ച രണ്ടു ദിവസത്തെ ഈജിപ്ത് സന്ദര്‍ശനത്തെക്കുറിച്ചും ലേഖനത്തില്‍ പറയുന്നു. 6 മാസം മുമ്പ് ഇന്ത്യയുടെ റിപ്പബ്ലിക്ക് ദിന പരിപാടികളില്‍ മുഖ്യാതിഥിയായി ഈജിപ്ത് പ്രസിഡന്‍റ് അബ്ദല്‍ ഫത്താഹ് അല്‍ സിസി പങ്കെടുത്തിരുന്നു. രാജ്യത്തിന്‍റെ പരമാധികാരിയായി സ്ഥാനമേറ്റെടുത്ത ശേഷമുള്ള സിസിയുടെ മൂന്നാം ഇന്ത്യന്‍ സന്ദര്‍ശനമായിരുന്നു അത്.

ചൈനയെപ്പോലെ, ആഫ്രിക്കയിലേക്കും യൂറോപ്പിലേക്കും തങ്ങളുടെ കയറ്റുമതിക്കുള്ള വാതിലായാണ് ഇന്ത്യയും ഈജിപ്തിനെ കാണുന്നത്. ഇന്ത്യയുടെ ഈ മേഖലയിലെ വളര്‍ച്ച ചൈനയ്ക്ക് കടുത്ത ഭീഷണിയുയര്‍ത്തുന്ന മത്സരമാണ് എന്നതിനെ വളരെ കൗതുകത്തോടെയാണ് അമെരിക്ക കാണുന്നത്.

മധ്യപൂർവ മേഖലയില്‍ ചൈനയ്ക്ക് ഒരു എതിരാളി കൂടിയുള്ളത് തങ്ങള്‍ക്കു നല്ലതാണെന്നും അത് തങ്ങള്‍ക്കു സഹായകമാണെന്നും ബൈഡന്‍ ഭരണകൂടം കരുതുന്നു- ലേഖനത്തില്‍ സ്റ്റീവന്‍ കുക്ക് വ്യക്തമാക്കുന്നു. ജൂണിൽ മോദി നടത്തിയ അമെരിക്കന്‍ സന്ദര്‍ശനവും ഒപ്പം യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്തതും ഇന്ത്യ- അമെരിക്ക ബന്ധം വളരുന്നതിന്‍റെ തെളിവാണ്.

ഇന്ത്യ - അമെരിക്ക ബന്ധത്തിന്‍റെ എല്ലാ നല്ല വശങ്ങളെക്കുറിച്ചും പറയുമ്പോഴും അമെരിക്ക കരുതുന്നതു പോലെയോ പ്രതീക്ഷിക്കുന്നതു പോലെയോ ഇന്ത്യ തന്ത്രപരമായ പങ്കാളിയാകാന്‍ സാധ്യതയില്ലെന്നും ലേഖനം വ്യക്തമാക്കുന്നു. മധ്യപൂർവ മേഖലയിലേക്കു വരുമ്പോള്‍, ഇന്ത്യ അമെരിക്കയില്‍ നിന്നും ഇസ്രയേലില്‍ നിന്നും ഇറാന്‍റെ കാര്യത്തില്‍ അകലുകയാണ്. മധ്യപൂർവ മേഖലയുമായുള്ള ഇന്ത്യയുടെ സാമ്പത്തിക, സുരക്ഷാ ബന്ധങ്ങളുടെ വിപുലീകരണം എന്താണ് അർഥമാക്കുന്നത് എന്നതിനെക്കുറിച്ചുള്ള അമിത പ്രതീക്ഷ അമെരിക്ക നിയന്ത്രിക്കണമെന്നും ലേഖനം സൂചിപ്പിക്കുന്നു.

ഇന്ത്യ അമെരിക്കയ്ക്കൊപ്പം അണിനിരക്കാന്‍ സാധ്യതയില്ലെങ്കിലും റഷ്യയും ചൈനയും ചെയ്യുന്നതു പോലെ അമെരിക്കയ്ക്ക് എതിരെ നില്‍ക്കാനോ താഴ്ത്തിക്കെട്ടാനോ ഇന്ത്യ തയാറാകില്ല. അതോടൊപ്പം മധ്യപൂർവ മേഖലയിലെ കാര്യങ്ങള്‍ ഇന്ത്യ ഗൗരവത്തോടെ കാണേണ്ട സമയമാണ്- ലേഖനത്തിൽ പറയുന്നു.

Trending

No stories found.

Latest News

No stories found.