സുനിത വില്യംസിന്റെ മടക്കം ഭ്രമണപഥത്തിലെ ഗതാഗതക്കുരുക്കു മൂലമെന്ന് നാസ

സുനിതയ്ക്കായി ബഹിരാകാശ ഗതാഗതക്കുരുക്ക് പുന:സ്ഥാപിക്കാൻ നാസ
Sunita Williams and Butch Wilmore
Sunita Williams and Butch Wilmore
Updated on

വാഷിംഗ്ടൺ: സ്‌പേസ് എക്‌സിനും ബോയിംഗിനും ഉണ്ടായ സമീപകാല കാലതാമസങ്ങളും സാങ്കേതിക പ്രശ്‌നങ്ങളും കാരണം ഭ്രമണപഥത്തിലെ ലബോറട്ടറിയിലേക്കും പുറത്തേക്കുമുള്ള സുഗമമായ ഗതാഗതം തടസപ്പെട്ടു.ഇപ്പോൾ അത് പുനഃസ്ഥാപിനുള്ള ബഹിരാകാശ ഏജൻസിയുടെ പ്രവർത്തനമാണ് അവിടെ നടക്കുന്നത്.അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) വരാനിരിക്കുന്ന തിരക്കുമായി നാസ പൊരുതുകയാണ്. ന്യൂയോർക്ക് ടൈംസ് പുറത്തു വിട്ട പുതിയ റിപ്പോർട്ട് പറയുന്നു.

അടുത്ത മാസം ഐഎസ്എസിൽ തിരക്ക് കൂടാൻ സാധ്യതയുണ്ടെന്ന് നാസ അധികൃതർ വെള്ളിയാഴ്ച സൂചിപ്പിച്ചിരുന്നു. ബഹിരാകാശയാത്രികരെ കൊണ്ടുപോകാനുള്ള ഏജൻസിയുടെ കഴിവ് താൽക്കാലികമായി തടഞ്ഞ പ്രവർത്തന വെല്ലുവിളികൾക്ക് ശേഷമാണ് ഇത്. എന്നിരുന്നാലും, നാസ ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ അതിന് അനുകൂലമായി രൂപപ്പെടുത്തിയിട്ടുണ്ട്.നാസ പ്രതീക്ഷിക്കുന്ന ഈ തിരക്ക് ബഹിരാകാശ പുരോഗതിയുടെ അടയാളമാണ്.

നേരത്തെ നാസയ്ക്ക് ഇത്രയധികം ബഹിരാകാശ വാഹനങ്ങളും അത്രയധികം ഓപ്ഷനുകളും ഉണ്ടായിരുന്നില്ല.ഇത് തങ്ങളുടെ ജീവിതത്തെ സങ്കീർണ്ണമാക്കുന്നുണ്ടെങ്കിലും അത് പുരോഗതിയുടെ ലക്ഷണമാണ് . നാസയുടെ സ്പേസ് ഓപ്പറേഷൻസ് മിഷൻ ഡയറക്റ്ററേറ്റിന്‍റെ അസോസിയേറ്റ് അഡ്മിനിസ്ട്രേറ്റർ കെൻ ബോവർസോക്സ് ഒരു വാർത്താ സമ്മേളനത്തിൽ വെളിപ്പെടുത്തി.

സുനിത വില്യംസ് കുടുങ്ങിക്കിടക്കുന്നതിനാൽ ബഹിരാകാശ നിലയത്തിലെ ഗതാഗതക്കുരുക്ക് പുനഃസ്ഥാപിക്കാൻ നാസ ലക്ഷ്യമിടുകയാണ് നാസ ഇപ്പോൾ.

Trending

No stories found.

Latest News

No stories found.