അഫ്ഗാനിസ്ഥാന്‍- ദക്ഷിണാഫ്രിക്ക പോരാട്ടം ഇന്ന്

കഴിഞ്ഞ ദിവസം ഓസീസിനെതിരേ നടന്ന മത്സരത്തില്‍ കൈവന്ന കളി മാക്സി വെല്ലിന്‍റെ സംഹാര താണ്ഡവത്തില്‍ കൈവിട്ട ഞെട്ടല്‍ ഇനിയും മാറിയിട്ടില്ല
Afghanistan vs South Africa
Afghanistan vs South Africa
Updated on

അഹമ്മദാബാദ്: ഒരിക്കലും സംഭവിക്കാന്‍ സാധ്യതയില്ലാത്ത ഒരു അദ്ഭുതം പ്രതീക്ഷിച്ച് അഫ്ഗാനിസ്ഥാന്‍, ഇന്ന് കരുത്തരായ ദക്ഷിണാഫ്രിക്കയെ നേരിടും. ലോകകപ്പ് ക്രിക്കറ്റില്‍ ഇതിനോടകം തന്നെ ആരാധകരുടെ മനംകവര്‍ന്ന അഫ്ഗാനിസ്ഥാന്‍ ടീം ഇന്ന് തങ്ങളുടെ അവസാന ലീഗ് മത്സരത്തിനിറങ്ങുകയാണ്. മത്സരം ഉച്ചകഴിഞ്ഞ് രണ്ടിന്.

എട്ട് കളികളില്‍നിന്ന് എട്ട് പോയിന്‍റുള്ള അഫ്ഗാന്‍റെ ഒരു പ്രതീക്ഷയായിരുന്നു ഇന്നലെ ന്യൂസിലന്‍ഡ് പരാജയപ്പെടുക എന്നത്. എന്നാല്‍, അവര്‍ ശ്രീലങ്കയ്ക്കെതിരേ മികച്ച വിജയം നേടിയതോടെ നെറ്റ് റണ്‍റേറ്റില്‍ മുന്നിലുള്ള കിവികള്‍ സെമി ബെര്‍ത്ത് ഏറെക്കുറെ ഉറപ്പിച്ചു. ഇനി സാങ്കേതികമായ ക്ലിയറന്‍സ് മാത്രമേ അവര്‍ക്കാവശ്യമുള്ളൂ. അദ്ഭുതകരമായ റണ്‍ റേറ്റില്‍ വിജയിച്ചാല്‍ മാത്രമേ അഫ്ഗാന് സെമി സ്വപ്നം കാണാനെങ്കിലും സാധിക്കൂ. കഴിഞ്ഞ ദിവസം ഓസീസിനെതിരേ നടന്ന മത്സരത്തില്‍ കൈവന്ന കളി മാക്സി വെല്ലിന്‍റെ സംഹാര താണ്ഡവത്തില്‍ കൈവിട്ട ഞെട്ടല്‍ ഇനിയും മാറിയിട്ടില്ല. ഈ മത്സരത്തില്‍ വിജയിച്ചെങ്കില്‍ സെമി ബെര്‍ത്തിന് വലിയ സാധ്യത അഫ്ഗാന്‍ പടയ്ക്കുണ്ടാകുമായിരുന്നു. പാക്കിസ്ഥാനാണ് സെമി ബെര്‍ത്ത് സ്വപ്നം കാണുന്ന മറ്റൊരു ടീം. അഫ്ഗാനെപോലെ എട്ട് മത്സരങ്ങളില്‍നിന്ന് എട്ട് പോയിന്‍റ് മാത്രമാണ് അവര്‍ക്കുമുള്ളത്. എന്നാല്‍, നെറ്റ് റണ്‍ റേറ്റ് പാക്കിസ്ഥാനാണ് കൂടുതല്‍.

ഇതിനോടകം സെമി ഉറപ്പിച്ച ദക്ഷിണാഫ്രിക്കയ്ക്ക് ഇന്നു ജയിച്ചാല്‍ രണ്ടാം സ്ഥാനം അരക്കിട്ടുറപ്പിക്കാനാകും. ഓസീസിനെക്കാള്‍ നെറ്റ് റണ്‍ റേറ്റ് കൂടുതലുള്ള ടീമാണ് ദക്ഷിണാഫ്രിക്ക. അതുകൊണ്ട് തന്നെ രണ്ടാം സ്ഥാനത്തിന് ഇളക്കമുണ്ടാകില്ല. ഇപ്പോള്‍ മൂന്നാം സ്ഥാനത്തുള്ള ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലാകും രണ്ടാമത്ത സെമിക്ക് സാധ്യത കൂടുതല്‍.

ഒരു അഫ്ഗാന്‍ താരം നേടുന്ന ആദ്യ ലോകകപ്പ് സെഞ്ചുറി ഓസീസിനെതിരേ ഓപ്പണര്‍ ഇബ്രാഹിം സദ്രാന്‍ നേടിയിരുന്നു. സദ്രാനൊപ്പം അവരുടെ മുന്‍നിര ബാറ്റര്‍മാരൊക്കെ ഫോമിലാണ്. നാല് സ്പിന്നര്‍മാരെ വച്ച് കളിപ്പിക്കുന്ന അഫ്്ഗാന്‍ അതിനു ഗുണമനുഭവിക്കുന്നുണ്ട്.

ദക്ഷിണാഫ്രിക്കയുടെ കാര്യമെടുത്താല്‍ സ്ഥിരതയില്ലാത്ത ബാറ്റിങ്ങാണ് അവരുടെ പ്രശ്നം. എന്നാല്‍, ഈ ലോകകപ്പിലെ കൂര്റനടിക്കാരൊക്കെ ഈ ടീമിലുമാണ്. ക്വിന്‍റണ്‍ ഡി കോക്കും ഹെന്‍ റിക് ക്ലാസനും റീസെ ഹെന്‍റിക്സും എയ്ഡന്‍ മാര്‍ക്രാമുമൊക്കെ എത്ര വലിയ സ്കോര്‍ കണ്ടെത്താനും പിന്തുടര്‍ന്ന് ജയിക്കാനും കെല്പുള്ളവരാണ്. ഈ ലോകകപ്പില്‍ മുന്‍നിര ടീമുകളായ ഇംഗ്ലണ്ടിനെയടക്കം പരാജയപ്പെടുത്തി, ഓസീസിനെ വിറപ്പിച്ച അഫ്ഗാന്‍ ഇതിനോടകം ഈ ലോകകപ്പിലെ ജയന്‍റ് കില്ലറാണെന്നു തെളിയിച്ചു. ലോക ക്രിക്കറ്റില്‍ ഇതിനോടകം ശ്രദ്ധേയരായ അഫ്ഗാനിസ്ഥാന്‍റെ കൂടുതല്‍ മികച്ച പ്രകടനങ്ങള്‍ വരും കാലങ്ങളിലുണ്ടാകുമെന്നു തന്നെ കരുതാം, ഈ ലോകകപ്പില്‍ നിന്നു സെമി കാണാതെ പുറത്തായാലും.

Trending

No stories found.

Latest News

No stories found.