അടിച്ചുകൂട്ടി പിന്നീട് പിടിച്ചടക്കി; മുംബൈ ഇന്ത്യന്‍സിനെ തകർത്ത് ഗുജറാത്തിന് 55 റണ്‍സിന്‍റെ വമ്പന്‍ ജയം

ജയത്തോടെ ഗുജറാത്ത് പോയിന്‍റ് പട്ടികയില്‍ രാജസ്ഥാനെ പിൻതള്ളി രണ്ടാമതെത്തി
അടിച്ചുകൂട്ടി പിന്നീട് പിടിച്ചടക്കി; മുംബൈ ഇന്ത്യന്‍സിനെ തകർത്ത് ഗുജറാത്തിന് 55 റണ്‍സിന്‍റെ വമ്പന്‍ ജയം
Updated on

അഹമ്മദാബാദ്: ഐപിഎല്‍ പതിനാറാം സീസണില്‍ മുംബൈ ഇന്ത്യന്‍സിനെ കീഴടക്കി 55 റണ്‍സിന്‍റെ മിന്നും ജയവുമായി ഗുജറാത്ത് ടൈറ്റന്‍സ്. 208 വിജയലക്ഷ്യവുമായി ബാറ്റിങിനിറങ്ങിയ മുംബൈക്ക് നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റിന് 152 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

40 റണ്‍സെടുത്ത നെഹാല്‍ വധേര മുംബൈയുടെ ടോപ് സ്കോററായപ്പോൾ കാമറൂൺ ഗ്രീൻ(33), സൂര്യ കുമാർ യാദവ് (23) എന്നിവർ ബേധപ്പെട്ട പ്രകടനം കാഴ്‌ചവച്ചു. ടീമിലെ ബാക്കിയുള്ളവർ നിരാശരാക്കി. ടൈറ്റന്‍സിനായി നൂർ അഹമ്മദ് മൂന്നും റാഷിദ് ഖാനും മോഹിത് ശർമ്മയും രണ്ടും ഹാർദിക് പാണ്ഡ്യ ഒരു വിക്കറ്റും വീഴ്ത്തി. ജയത്തോടെ ഗുജറാത്ത് പോയിന്‍റ് പട്ടികയില്‍ രാജസ്ഥാനെ പിൻതള്ളി രണ്ടാമതെത്തി.

ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഗുജറാത്ത് 20 ഓവറില്‍ 6 വിക്കറ്റ് നഷ്‌ടത്തില്‍ 207 റണ്‍സെടുത്തു. ശുഭ്‌മാന്‍ ഗില്‍ ഫിഫ്റ്റി നേടിയ ശേഷം തകര്‍ത്തടിച്ച ഡേവിഡ് മില്ലറും അഭിനവ് മനോഹറുമാണ് ഗുജറാത്തിന് കരുത്തായത്. അവസാന ഓവറുകളില്‍ രാഹുല്‍ തെവാട്ടിയ നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങാണ് ഗുജറാത്തിനെ 200 കടത്തിയത്. 34 പന്ത് നേരിട്ട ഗില്‍ ഏഴ് ഫോറും ഒരു സിക്‌സും സഹിതം 56 റണ്‍സെടുത്തു. മില്ലർ 22 പന്തിൽ 46 റൺസാണ് അടിച്ചുകൂട്ടിയത്. തെവാട്ടിയ അഞ്ചു പന്തിൽ 20 റൺസെടുത്ത് പുറത്താവാതെ നിന്നു.

ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സിന് ഇന്നിംഗ്‌സിന്‍റെ മൂന്നാം ഓവറിലെ ആദ്യ പന്തില്‍ വിക്കറ്റ് നഷ്‌ടമായി. ഓപ്പണര്‍ വൃദ്ധിമാന്‍ സാഹയെ(7 പന്തില്‍ 4) അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ വിക്കറ്റിന് പിന്നില്‍ ഇഷാന്‍ കിഷന്‍റെ കൈകളിലേക്ക് പറഞ്ഞയക്കുകയായിരുന്നു. എന്നാല്‍ ഇതിന് ശേഷം പവര്‍പ്ലേ പൂര്‍ത്തിയാകുമ്പോള്‍ 50-1 എന്ന നിലയിലേക്ക് ടൈറ്റന്‍സ് തിരിച്ചെത്തി. തൊട്ടടുത്ത ആദ്യ പന്തില്‍ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയെ(14 പന്തില്‍ 13) പറഞ്ഞയച്ച് പീയുഷ് ചൗള ബ്രേക്ക് ത്രൂ കൊണ്ടുവന്നു. ചൗളയെ സിക്‌സര്‍ പറത്താനുള്ള പാണ്ഡ്യയുടെ ശ്രമം ബൗണ്ടറിലൈനില്‍ സൂര്യകുമാര്‍ യാദവിന്‍റെ കൈകളില്‍ അവസാനിക്കുകയായിരുന്നു.

അര്‍ധസെഞ്ചുറി നേടിയെങ്കിലും മികച്ച സ്കോറിലേക്ക് കുതിക്കാന്‍ ശുഭ്‌മാന്‍ ഗില്ലിനെ കുമാര്‍ കാര്‍ത്തികേയ അനുവദിച്ചില്ല. വേഗം സ്കോര്‍ ചെയ്യാനുള്ള ശ്രമത്തിനിടെ വിജയ് ശങ്കര്‍ മടങ്ങിയെങ്കിലും ടീം 100 കടന്നിരുന്നു. ടീം സ്കോര്‍ 101ല്‍ നില്‍ക്കേ 12.2 ഓവറില്‍ ചൗള രണ്ടാം വിക്കറ്റോടെ ശങ്കറിനെ(16 പന്തില്‍ 19) ടിം ഡേവിഡിന്‍റെ കൈകളില്‍ എത്തിക്കുകയാണുണ്ടായത്. ഇതിന് ശേഷമായിരുന്നു ഡേവിഡ് മില്ലര്‍-അഭിനവ് മനോഹര്‍ സഖ്യത്തിന്‍റെ വെടിക്കെട്ട്. 21 പന്തില്‍ മൂന്ന് വീതം ഫോറും സിക്‌സറുമായി 42 എടുത്ത മനോഹര്‍ 19-ാം ഓവറില്‍ മെരിഡിത്തിനെ പറത്താനുള്ള ശ്രമത്തിനിടെ ബെഹ്‌റെന്‍ഡോര്‍ഫിന്‍റെ കൈകളില്‍ കുരുങ്ങി.

ഇതിന് ശേഷം ഡേവിഡ് മില്ലറും രാഹുല്‍ തെവാട്ടിയയും ടൈറ്റന്‍സിനെ 200 കടത്തി. ബെഹ്‌റന്‍ഡോര്‍ഫിന്‍റെ അവസാന ഓവറിലെ അഞ്ചാം പന്തില്‍ മില്ലര്‍ മടങ്ങി. ഇന്നിംഗ്‌സ് പൂര്‍ത്തിയാകുമ്പോള്‍ റാഷിദ് ഖാനായിരുന്നു തെവാത്തിയയ്ക്കൊപ്പം ക്രീസിൽ.

Trending

No stories found.

Latest News

No stories found.