സെഞ്ചൂറിയനിലെ തോൽവി; ഇന്ത്യ ഒന്നാം സ്ഥാനത്തു നിന്നും ആറാം സ്ഥാനത്തേക്ക് കൂപ്പുകുത്തി

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയന്‍റ് പട്ടികയില്‍ 14 പോയന്‍റും 38.90 വിജയശതമാവും മാത്രവുമായാണ് നിലവില്‍ ഇന്ത്യക്കുള്ളത്
india test cricket
india test cricket
Updated on

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കക്കെതിരായ സെഞ്ചൂറിയന്‍ ടെസ്റ്റിലെ നാണംകെട്ട ഇന്നിങ്സ് തോല്‍വിക്ക് പിന്നാലെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്‍റ് ടേബിളില്‍ ഇന്ത്യക്ക് തിരിച്ചടി. സെഞ്ചൂറിയന്‍ ടെസ്റ്റിന് മുമ്പ് ഒന്നാം സ്ഥാനത്തായിരുന്ന ഇന്ത്യ തോല്‍വിയോടെ ആറാം സ്ഥാനത്തേക്ക് കൂപ്പുകുത്തി.

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയന്‍റ് പട്ടികയില്‍ 14 പോയന്‍റും 38.90 വിജയശതമാവും മാത്രവുമായാണ് നിലവില്‍ ഇന്ത്യക്കുള്ളത്. സെഞ്ചൂറിയന്‍ ടെസ്റ്റിലെ കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയന്‍റ് ടേബിളില്‍ രണ്ട് പോയന്‍റ് നഷ്ടമാകുകയും ചെയ്തു.

ഇന്ത്യക്കെതിരായ ജയത്തോടെ ദക്ഷിണാഫ്രിക്ക ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയന്‍റ് ടേബിളില്‍ 100 വിശയശതമാവും 12 പോയന്‍റുമായി ഒന്നാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ 12 പോയിന്‍റും 50 വിജയശതമാനവുമുള്ള ന്യൂസിലന്‍ഡാണ് രണ്ടാം സ്ഥാനത്ത്. പാക്കിസ്ഥാനെതിരായ മെല്‍ബന്‍ ടെസ്റ്റിലെ ജയത്തോടെ 42 പോയന്‍റും 50 വിജയശതമാനവുമായി ഓസ്ട്രേലിയ മൂന്നാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ 12 പോയന്‍റും 50 വിജയശതമാനവുമുള്ള ബംഗ്ലാദേശാണ് നാലാം സ്ഥാനത്ത്.

ഓസ്ട്രേലിയക്കെതിരായ മൂന്ന് മത്സര ടെസ്റ്റ് പരമ്പരയിലെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയോടെ രണ്ടാം സ്ഥാനത്തായിരുന്ന പാക്കിസ്ഥാന്‍ അഞ്ചാം സ്ഥാനത്തേക്ക് വീണപ്പോള്‍ ഇന്ത്യ ആറാമതും വെസ്റ്റ് ഇന്‍ഡീസ് ഏഴാമതും ഇംഗ്ലണ്ട് എട്ടാമതും ശ്രീലങ്ക ഒമ്പതാമതുമാണ്. ദക്ഷിണാഫ്രിക്കക്കെതിരായ കേപ്ടൗണ്‍ ടെസ്റ്റില്‍ തോറ്റാല്‍ തുടര്‍ച്ചയായി മൂന്നാം തവണയും ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കാമെന്ന ഇന്ത്യന്‍ മോഹങ്ങള്‍ക്കും കനത്ത തിരിച്ചടിയാകും.

Trending

No stories found.

Latest News

No stories found.