പതിരണയ്ക്കു മുന്നിൽ പതറി ഡൽഹി; ചെന്നൈ പ്ലേഓഫിലേക്ക്

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ചെന്നൈ 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹി 8 വിക്കറ്റ് നഷ്ടത്തിൽ 140 റൺസെടുക്കാനെ സാധിച്ചുള്ളൂ
പതിരണയ്ക്കു മുന്നിൽ പതറി ഡൽഹി; ചെന്നൈ പ്ലേഓഫിലേക്ക്
Updated on

ചെന്നൈ: ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരേ നിര്‍ണായക മത്സരത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന് തോൽവി. 27 റണ്‍സിൻ്റെ വിജയവുമായി ചെന്നൈ പ്ലേഓഫിന് അരികിലെത്തി.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ചെന്നൈ 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹി 8 വിക്കറ്റ് നഷ്ടത്തിൽ 140 റൺസെടുക്കാനെ സാധിച്ചുള്ളൂ.

തോൽവിയോടെ ഡൽഹിയുടെ പ്ലേഓഫ് സാധ്യതകൾക്ക് മങ്ങലേറ്റു. 11 മത്സരങ്ങളില്‍ എട്ട് പോയിന്‍റുമായി ഡല്‍ഹി അവസാന സ്ഥാനത്ത് തുടരുന്നു. 12 മത്സരങ്ങളില്‍ 15 പോയിന്‍റുമായി ചെന്നൈ രണ്ടാം സ്ഥാനത്ത് നിലയുറപ്പിച്ചു. മതീശ പതിരണയുടെ പന്തുകൾക്കു മുന്നിൽ ഡൽഹിക്ക് അടിതെറ്റുകയായിരുന്നു. നാല് ഓവർ എറിഞ്ഞ പതിരണ 37 റൺസ് വിട്ടുകൊടുത്ത് 3 വിക്കറ്റ് നേടി.

തുടക്കത്തിൽ തന്നെ ഡൽഹിയുടെ നായകനെ ടീമിന് നഷ്ടമായി. രണ്ടാം പന്തിലാണ് ഡേവിഡ് വാർണർ പുറത്തായത്. 3 ഓവറുകൾ പിന്നിടുമ്പോഴേക്കും ഡൽഹിയുടെ 3 വിക്കറ്റുകൾ നഷ്ടമായിരുന്നു. ഫിൽ സോള്‍ട്ട് (17), മിച്ചല്‍ മാര്‍ഷ് (5) എന്നിവരാണ് മറ്റു രണ്ടു പേർ. ഇവർക്കു ശേഷം ക്രീസിലെത്തിയ മനീഷ് പാണ്ഡെ (27) - റിലീ റൂസ്സോ (35) കൂട്ടുകെട്ടിൽ 59 റണ്‍സ് പിറന്നെങ്കിലും റൺ റേറ്റ് ഇടിഞ്ഞു.

മത്സരത്തിൻ്റെ 13ആം ഓവറിൽ പതിരണ മനീഷ് പാണ്ഡെയെ എൽബിഡബ്ള്യുവിൽ തളച്ചപ്പോൾ ഡൽഹിയുടെ വിജയ പ്രതീക്ഷകൾക്ക് താളംതെറ്റുകയായിരുന്നു. 15ആം ഓവറിൽ റൂസോയെ ജഡേജയും വിക്കറ്റിനു മുന്നിൽ കുടുക്കി. ഇതോടെ ഡൽഹി 89/5 എന്ന നിലയിലായി.

പിന്നീട് വന്ന അക്‌സര്‍ പട്ടേൽ (21), റിപല്‍ പട്ടേല്‍ (10), ലളിത് യാദവ് (12) എന്നിവർക്ക് കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. പരിശ്രമിച്ചെങ്കിലും ചെന്നൈയുടെ മുന്നിൽ തോൽവിയേറ്റു വാങ്ങുകയായിരുന്നു. ദീപക് ചഹര്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ ജഡേജ ഒരു വിക്കറ്റും വീഴ്ത്തി.

25 റണ്‍സെടുത്ത ശിവം ദുബെയാണ് ചെന്നൈയുടെ ടോപ് സ്കോറര്‍. അവസാന ഓവറുകളില്‍ നായകന്‍ ധോണിയും രവീന്ദ്ര ജഡേജയും പുറത്തെടുത്ത കാമിയോകളാണ് സിഎസ്കെയ്ക്ക് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്. ഡല്‍ഹിക്കായി മിച്ചല്‍ മാര്‍ഷ് മൂന്ന് വിക്കറ്റ് വീഴ്ത്തി. അക്സര്‍ പട്ടേലിന് രണ്ട് വിക്കറ്റുണ്ട്.

ടോസ് നേടി ബാറ്റ് ചെയ്ത ചെന്നൈയ്ക്കു വേണ്ടി പതിഞ്ഞ തുടക്കമാണ് ഓപ്പണര്‍മാരായ ഡെവണ്‍ കോണ്‍വെയും ഋതുരാജ് ഗെയ്ക്വാദും ചേര്‍ന്ന് നല്‍കിയത്. ആദ്യ വിക്കറ്റില്‍ ഇരുവരും 32 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അഞ്ചാം ഓവറിലെ ആദ്യ പന്തില്‍ കോണ്‍വെയെ (10) മടക്കി അക്സര്‍ പട്ടേല്‍ കരുത്തുകാട്ടി. രഹാനെ 21 റണ്‍സെടുത്തു. ലളിത് യാദവിനു വിക്കറ്റ്. രഹാനെയ്ക്ക് പകരം വന്ന അമ്പാട്ടി റായുഡുവിനെ കൂട്ടുപിടിച്ച് ദുബെ അടിച്ചുതകര്‍ത്തു. ഇരുവരും ചേര്‍ന്ന് ടീം സ്കോര്‍ 100 കടത്തി.

എന്നാല്‍ 12 പന്തില്‍ നിന്ന് 25 റണ്‍സെടുത്ത ദുബെയെ മടക്കി മിച്ചല്‍ മാര്‍ഷ് വീണ്ടും ചെന്നൈയ്ക്ക് പ്രഹരമേല്‍പ്പിച്ചു. ചെന്നൈ 126 ന് അഞ്ചുവിക്കറ്റ് എന്ന നിലയിലേക്ക് വീണു. പിന്നീടാ യിരുന്നു ധോണിയും ജഡേജയും ചേർന്നുള്ള കൂട്ടുകെട്ട് പിറന്നത്.

19-ാം ഓവറില്‍ ധോണി കത്തിക്കയറിയതോടെ ടീം സ്കോര്‍ 150 കടന്നു. ഖലീല്‍ അഹമ്മദിന്‍റെ ഓവറില്‍ രണ്ട് സിക്സും ഒരു ഫോറുമടിച്ച് ധോണി കരുത്തുകാട്ടി. തൊട്ടുത്ത ഓവറില്‍ ജഡേജയെ മിച്ചല്‍ മാര്‍ഷ് പുറത്താക്കി. 16 പന്തില്‍ 21 റണ്‍സായിരുന്നു സമ്പാദ്യം. അതേ ഓവറിലെ അഞ്ചാം പന്തില്‍ ധോണിയും പുറത്തായി. ഒന്‍പത് പന്തില്‍ നിന്ന് 20 റണ്‍സെടുത്താണ് ധോണി മടങ്ങിയത്.

Trending

No stories found.

Latest News

No stories found.