ഒരേയൊരു ഛേത്രി

ഒരേയൊരു ഛേത്രി

ഏഷ്യന്‍ താരങ്ങളില്‍ 109 ഗോള്‍ നേടിയിട്ടുള്ള ഇറാന്‍റെ ഇതിഹാസതാരം അലി ദേയി മാത്രമാണ് ഇനി ഛേത്രിക്ക് മുന്നിലുള്ളത്
Published on

ബെംഗലൂരു: കഴിഞ്ഞ ഒന്നര ദശകമായി ഇന്ത്യന്‍ ഫുട്ബോളിനെ ഒറ്റയ്ക്ക് എന്നപോലെ ചുമലിലേറ്റുന്ന സുനില്‍ഛേത്രി തന്‍റെ മികവ് തുടരുകയാണ്. സാഫ് ചാമ്പ്യന്‍ഷിപ്പ് ഫുട്ബോളില്‍ പാക്കിസ്ഥാനെ തകര്‍ത്ത ഹാട്രിക് പ്രകടനത്തോടെ ദേശീയ കുപ്പായത്തിൽ ഗോള്‍വേട്ടയില്‍ ഏഷ്യന്‍ താരങ്ങളില്‍ രണ്ടാം സ്ഥാനത്തെത്തിയ ഇന്ത്യന്‍ നായകനു മുന്നില്‍ സജീവമായി രംഗത്തുള്ളവരില്‍ ഇനിയുള്ളത് സാക്ഷാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും മാത്രം. ഇന്ത്യന്‍ കുപ്പായത്തില്‍ ഛേത്രിയുടെ ഗോള്‍ നേട്ടം 90 ആയി. 89 ഗോളുകള്‍ നേടിയിട്ടുള്ള മലേഷ്യയുടെ മുഖ്താര്‍ ദാഹരിയെ മറികടന്നാണ് ഛേത്രി ഏഷ്യന്‍ താരങ്ങളില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നത്.

ഏഷ്യന്‍ താരങ്ങളില്‍ 109 ഗോള്‍ നേടിയിട്ടുള്ള ഇറാന്‍റെ ഇതിഹാസതാരം അലി ദേയി മാത്രമാണ് ഇനി ഛേത്രിക്ക് മുന്നിലുള്ളത്. എന്നാല്‍, അദ്ദേഹം ഇപ്പോള്‍ കളത്തിലില്ല. സുനില്‍ ഛേത്രിയുടെ ശരാശരി മെസിക്കും റൊണാള്‍ഡോയ്ക്കും മുകളിലാണ്. പോര്‍ച്ചുഗല്‍ കുപ്പായത്തില്‍ 200 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ 123 ഗോളുകളുമായി മുന്നിലുണ്ട്.

കളിക്കുന്ന ഓരോ മത്സരത്തിലും 0.62 ആണ് റൊണാള്‍ഡോയുടെ ഗോള്‍ സ്കോറിംഗ് ശരാശരി. രണ്ടാം സ്ഥാനത്തുള്ള ഇറാന്‍റെ അലി ദേയി 148 മത്സരങ്ങളില്‍ നിന്ന് 0.74 ഗോള്‍ സ്കോറിംഗ് ശരാശരിയുമായി രണ്ടാം സ്ഥാനത്തുണ്ട്. 175 മത്സരങ്ങളില്‍ അര്‍ജന്‍റീനക്കായി കളിച്ച ലിയോണല്‍ മെസി 103 ഗോള്‍ നേടി. ഗോള്‍ സ്കോറിംഗ് ശരാശരി പക്ഷെ 0.59 മാത്രമാണ്. അതേസമം, ഇന്ത്യക്കായി 138 മത്സരങ്ങള്‍ കളിച്ച സുനില്‍ ഛേത്രി 90 ഗോളുകള്‍ നേടിയപ്പോള്‍ ഗോള്‍ സ്കോറിംഗ് ശരാശരി 0.65 ആണ്.

ഹംഗറിക്കായി 85 മത്സരങ്ങള്‍ കളിച്ച് 84 ഗോളുകള്‍ നേടുകയും 0.99 ഗോള്‍ ശരാശരിയുമുള്ള ഇതിഹാസ താരം ഫെറെങ്ക് പുഷ്കാസ് ആണ് ദേശീയ കുപ്പായത്തില്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോള്‍ ശരാശരിയുള്ള താരം.

സാഫ് ഫുട്ബോളില്‍ ഇനിയും ഗോള്‍ നേടി മെസിയെ മറികടക്കാനുള്ള തയാറെടുപ്പിലാണ് താരം.

രാജ്യാന്തര ഫുട്ബോളി‌ൽ കൂടുത‌ൽ ഗോളുക‌ൾ നേടിയവ‌ർ