തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ എലൈറ്റ് ഗ്രൂപ്പ് ബി മത്സരത്തില്‍ ബംഗാളിനെതിരെ കേരളം 363ന് പുറത്ത്. തുമ്പ സെന്റ് സേവ്യേഴ്സ് ഗ്രൗണ്ടില്‍ നടക്കുന്ന പോരാട്ടത്തില്‍ കേരളത്തിനായി സച്ചിന് ബേബിക്കുപുറമേ, ആറാമതായി ഇറങ്ങി അക്ഷയ് ചന്ദ്രനും സെഞ്ചുറി നേടി. കേരളത്തിന്റെ ഇന്നിങ്സ് 127.3 ഓവറില്‍ അവസാനിച്ചു.
ഇന്നലെ ഉച്ചഭക്ഷണത്തിന് ശേഷം മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗാൾ കേരള ബൗളിങ്ങിനു മുന്നിൽ തകർന്നു. സ്കോര്‍ബോര്‍ഡില്‍ 43 റണ്‍സുള്ളപ്പോള്‍ ആറ് റണ്‍സെടുത്ത രഞ്ജോദ് സിങ് ഖാറിയയെ ബംഗാളിനു നഷ്ടമായി എം.ഡി. നിധീഷിനായിരുന്നു വിക്കറ്റ്. രണ്ടാം ദിനം കളി നിർത്തുന്പോൾ അവർ എട്ടു വി്ക്കറ്റ് നഷ്ടത്തിൽ 178 റൺസ് എന്ന നിലയിലാണ്. 20 ഓവറിൽ 67 റൺസ് വഴങ്ങി ഏഴ് വിക്കറ്റ് പിഴുത ജലജ് സക്സേനയാണ് ബംഗാളിനെ തകർത്തത്. 72 റൺസെടുത്ത എ.ആർ. ഈശ്വരനാണ് ടോപ് സ്കോറർ.
നേരത്തെ നാലിന് 265 എന്ന നിലയില്‍ രണ്ടാം ദിനം ആരംഭിച്ച കേരളത്തിന് 98 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ശേഷിച്ച ആറ് വിക്കറ്റുകള്‍ കൂടി നഷ്ടമായി.261 പന്തില്‍ 124 റണ്‍സെടുത്ത സച്ചിന് ബേബിയുടെ വിക്കറ്റാണ് കേരളത്തിന് ഇന്ന് ആദ്യം നഷ്ടമായത്. 12 ബൗണ്ടറിയും ഒരു സിക്സും നേടിയ സച്ചിനെ കരണ്‍ ലാല്‍ പുറത്താക്കി.
സച്ചിന് ബേബി- അക്ഷയ് ചന്ദ്രന് സഖ്യം അഞ്ചാം വിക്കറ്റില്‍ 330 പന്തുകളില്‍ 179 റണ്‍സ് ചേര്‍ത്തത് കേരളത്തിന് കരുത്തായി. കഴിഞ്ഞ മത്സരങ്ങളില്‍ തിളങ്ങിയ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് അസ്ഹറുദ്ദീന് (29 പന്തില്‍ 13), ശ്രേയസ് ഗോപാല്‍ (12 പന്തില്‍ 2) എന്നിവര്‍ വേഗം മടങ്ങിയത് കേരളത്തിന് തിരിച്ചടിയായി. എന്നാല്‍ ഒരറ്റത്ത് പോരാട്ടം തുടര്‍ന്ന അക്ഷയ് ചന്ദ്രന് മികച്ച പ്രകടനത്തോടെ സെഞ്ചുറി പൂര്‍ത്തിയാക്കി. 222 പന്തില്‍ ഒമ്പത് ബൗണ്ടറികളുടെ അകമ്പടിയോടെ 106 റണ്‍സുമായി അക്ഷയ് എട്ടാമനായാണ് മടങ്ങിയത്. അക്ഷയ് ചന്ദ്രനെ ഷഹ്ബാസ് അഹമ്മദ് ബൗള്‍ഡാക്കുകയായിരുന്നു. ഇതിന് ശേഷം വാലറ്റത്ത് ബേസില്‍ തമ്പിയും (40 പന്തില്‍ 20), ബേസില്‍ എന്‍പിയും (24 പന്തില്‍ 16) നടത്തിയ ശ്രമം കേരളത്തെ കാത്തു. 7 പന്തില്‍ 3 റണ്‍സുമായി എം.ഡി. നിധീഷ് പുറത്താവാതെ നിന്നു. ബംഗാളിനായി ഷഹ്ബാസ് അഹമ്മദ് നാലും അങ്കിത് മിശ്ര മൂന്നും വിക്കറ്റുകൾ നേടി.