ദുലീപ് ട്രോഫി: ദക്ഷിണ മേഖലയ്ക്ക് മുൻതൂക്കം

പൂജാരയും സൂര്യകുമാറും സർഫറാസും നിരാശപ്പെടുത്തി, പൃഥ്വിക്ക് അർധ സെഞ്ചുറി, വിദ്വത് കവരപ്പയ്ക്ക് നാലു വിക്കറ്റ്
വിദ്വത് കവരപ്പ.
വിദ്വത് കവരപ്പ.ഫയൽ ചിത്രം
Updated on

ബംഗളൂരു: ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്‍റിന്‍റെ ഫൈനലിൽ പശ്ചിമ മേഖലയ്ക്കെതിരേ ദക്ഷിണ മേഖലയ്ക്ക് മുൻതൂക്കം. രണ്ടാം ദിവസം കളി അവസാനിപ്പിക്കുമ്പോൾ പശ്ചിമ മേഖല ഏഴു വിക്കറ്റ് നഷ്ടത്തിൽ 129 റൺസ് എന്ന നിലയിലാണ്. ദക്ഷിണ മേഖല നേരത്തെ 213 റൺസിന് ഓൾഔട്ടായിരുന്നു.

63 റൺസെടുത്ത ക്യാപ്റ്റൻ ഹനുമ വിഹാരിയാണ് ദക്ഷിണ മേഖലയുടെ ടോപ് സ്കോറർ. മറുപടി ബാറ്റിങ്ങിൽ പശ്ചിമ മേഖലയ്ക്കു വേണ്ടി ഓപ്പണർ പൃഥ്വി ഷാ (65) അർധ സെഞ്ചുറി നേടിയെങ്കിലും മറുവശത്ത് പിന്തുണ നൽകാൻ മറ്റാർക്കും സാധിച്ചില്ല.

44 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ കർണാടക പേസ് ബൗളർ വിദ്വത് കവരപ്പയുടെ പ്രകടനമാണ് ചേതേശ്വർ പൂജാരയും സൂര്യകുമാർ യാദവും സർഫറാസ് ഖാനും ഉൾപ്പെട്ട പശ്ചിമ മേഖലയുടെ പ്രഗൽഭമായ ബാറ്റിങ് നിരയുടെ നടുവൊടിച്ചത്. പൂജാര ഒമ്പതും സൂര്യ എട്ടും സർഫറാസ് ഖാൻ റണ്ണൊന്നുമെടുക്കാതെയും പുറത്തായി.

Trending

No stories found.

Latest News

No stories found.