സ്റ്റോക്സിനു സെഞ്ചുറി: ഇംഗ്ലണ്ടിനു മിന്നും ജയം

നാലാമനായി ഇറങ്ങി 84 പന്തില്‍ ആറ് ബൗണ്ടറികളുടെയും ആറ് സിക്സിന്‍റെയും അകമ്പടിയില്‍ സ്റ്റോക്സ് 108 റണ്‍സ് നേടി
england vs netherlands
england vs netherlands
Updated on

പൂനെ: ലോകകപ്പില്‍നിന്നു പുറത്തായ ഇരുടീമുകള്‍ ഏറ്റുമുട്ടിയപ്പോള്‍ നെതര്‍ലന്‍ഡ്സിനെതിരേ ഇംഗ്ലണ്ടിനു 160 റൺസിന്‍റെ മിന്നും ജയം. ബെന്‍ സ്റ്റോക്സിന്‍റെ മിന്നും സെഞ്ചുറി മികവില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 339 റണ്‍സ് അടിച്ചുകൂട്ടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ നെതർലൻഡ്സിന് 37.2 ഓവറിൽ179 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.

നാലാമനായി ഇറങ്ങി 84 പന്തില്‍ ആറ് ബൗണ്ടറികളുടെയും ആറ് സിക്സിന്‍റെയും അകമ്പടിയില്‍ സ്റ്റോക്സ് 108 റണ്‍സ് നേടി. 74 പന്തില്‍ 10 ബൗണ്ടറിയും രണ്ട് സിക്സുമടക്കം 87 റണ്‍സ് നേടിയ ഓപ്പണര്‍ ഡേവിഡ് മലനും ഇംഗ്ലണ്ടിനായി തിളങ്ങി. ക്രിസ് വോക്സ് 51 റണ്‍സ് നേടി. ഒരു ഘത്തിത്തില്‍ 260ല്‍ കൂടുതല്‍ പോകില്ലെന്നു തോന്നിച്ച ഘട്ടത്തിലായിരുന്നു സ്റ്റോക്സിന്‍റെ വെടിക്കെട്ട് ബാറ്റിങ്. നെതര്‍ലന്‍ഡ്സിനു വേണ്ടി ബാസ് ഡെ ലീഡെ മൂന്നു വിക്കറ്റ് നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ നെതര്‍ലന്‍ഡ്സിന്‍റെ വിക്കറ്റുകൾ കൃത്യമായ ഇടവളകളിൽ വീണു. 41 റണ്‍സെടുത്ത തേജ നിഡമനുരുവാണ് ടോപ് സ്കോറര്‍. ഇംഗ്ലണ്ടിനായി മൊയീൻ അലി, ആദിൽ റഷീദ് എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി

Trending

No stories found.

Latest News

No stories found.