വരുന്നൂ 'ഗ്രേറ്റ് പിരമിഡി'നോളം വലുപ്പമുള്ള ഛിന്നഗ്രഹം; ഭൂമിയ്ക്കും ചന്ദ്രനുമിടയിലൂടെ കടന്നു പോകും

മണിക്കൂറിൽ 34,000 കിലോമീറ്റർ വേഗതയിലാണ് ഛിന്നഗ്രഹം സഞ്ചരിക്കുന്നത്.
വരുന്നൂ 'ഗ്രേറ്റ് പിരമിഡി'നോളം വലുപ്പമുള്ള ഛിന്നഗ്രഹം
വരുന്നൂ 'ഗ്രേറ്റ് പിരമിഡി'നോളം വലുപ്പമുള്ള ഛിന്നഗ്രഹം
Updated on

ഈജിപ്റ്റിലെ ഗ്രേറ്റ് പിരമിഡിനോളം വലുപ്പമുള്ളൊരു ഛിന്നഗ്രഹത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ശാസ്ത്രലോകം. ജൂലൈ 29ന് ഭൂമിക്കും ചന്ദ്രനുമിടയിലൂടെ അതിവേഗതയിൽ കടന്നു പോകും. ദക്ഷിണാഫ്രിക്കയിലെ ശാസ്ത്രജ്ഞർ ജൂൺ 16നാണ് 480 അടി വലുപ്പമുള്ള 2024 എംകെ എന്ന ഛിന്നഗ്രഹത്തെ കണ്ടെത്തിയത്. മണിക്കൂറിൽ 34,000 കിലോമീറ്റർ വേഗതയിലാണ് ഛിന്നഗ്രഹം സഞ്ചരിക്കുന്നത്.

ഛിന്നഗ്രഹം ഭൂമിയെ ഒരു വിധത്തിലും ദോഷമായി ബാധിക്കില്ലെന്ന് ഗവേഷകർ വ്യക്തമാക്കുന്നു. അസാധാരണ വലുപ്പവും അപകടകരമാം വിധമുള്ള ഭ്രമണപഥവും മൂലം 2024 എംകെ യെ നാസ അപകടസാധ്യതയുള്ള ഛിന്നഗ്രഹങ്ങളുടെ കൂട്ടത്തിലാണ് ചേർത്തിരിക്കുന്നത്.

ഭൂമിക്കും ചന്ദ്രനുമിടയിലൂടെ കടന്നു പോയാൽ ചൊവ്വയ്ക്കും വ്യാഴത്തിനുമിടയിലുള്ള ഛിന്നഗ്രഹങ്ങളുടെ കൂട്ടത്തിലായിരിക്കും 2024 എംകെ ഇടം പിടിക്കുക. ഇനി 2037 ൽ മാത്രമേ ഛിന്നഗ്രഹം വീണ്ടും ഭൂമിക്കു സമീപമെത്തൂ.

Trending

No stories found.

Latest News

No stories found.